കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പു
മാമാങ്കത്തിലേക്ക് നടന്നടുക്കുകയാണ്.
അധികാരം ജനങ്ങളിലേക്ക് എത്തിപ്പെട്ടത്
മുതല്‍ ജനാതിപത്യ പ്രക്രിയയിലൂടെ ഭരണ നിര്‍വഹണം
നടത്തുന്നതു രാഷ്ട്രീയ നേതൃത്വങ്ങളാണ്.
ജനപ്രധിനിധികള്‍ ധാര്‍മികതയില്‍ ഊന്നി ഭരണം
നടത്തണമെന്ന് ഭരണഘടനാ അനുശാസിക്കുന്നു.
ഭരണഘടനാധിഷ്റിതമായ ഈ രീതി മറ്റു ലോക
രാഷ്ട്രങ്ങള്‍ക്ക് കൂടി മാതൃകയായിരുന്നു.
ഭാരതത്തിന്റെ ഭാഗദേയം ജനങ്ങളില്‍ അര്‍പ്പിതമായപ്പോള്‍
മഹാത്മജിയെപ്പോലുള്ളവരുടെ ആഗ്രഹം
സാധാരണക്കാര്‍ക്ക് അനുഗ്രഹമാകുന്ന
ഭരണക്രമാമായിരുന്നു.
പക്ഷേ,രാഷ്ട്രപിതാവിന്റെ അഭിലാഷങ്ങള്‍ക്ക്
കടകവിരുദ്ധമായ കാര്യങ്ങളാണിവിടെ
കാലഘട്ടങ്ങള്‍ പിന്നിടുംതോറും
സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഈ വീക്ഷണകോണില്‍ കൂടി നമുക്ക്
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ
തെരഞ്ഞെടുപ്പ് കെട്ടുകാഴ്ചകളിലേക്കാണ്
കടന്നു ചെല്ലാം. സാമുഹികമായും
സാംസ്കാരികമായും അടിവേരുകളും
അസ്തിത്വവുമുള്ള പ്രദേശമാണിവിടം.
പാരമ്പര്യ കലകളുടെ കേളീരംഗമെന്നും,
സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പച്ചയായ
ഉദാഹരണമെന്നുമൊക്കെ വിലയിരുത്താറൂണ്ട്.
സമാധാനത്തോടെ, സ്വസ്ഥതയോടെ, കലാപരമായി
ജീവിക്കണമെന്നാഗ്രഹിക്കുന്ന ഒരു കൂട്ടം
ആളുകളുടെ ആവാസഭൂമിയെന്നു കൂടി
ഇരിങ്ങാലക്കുടയെ വിശേഷിപ്പിക്കാം.<p>
യു.ഡി.ഫ് മുന്നണിയില്‍പ്പെട്ട കേരള കോണ്‍ഗ്രസ്
സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍, എല്‍.ഡി.ഫ്.മാര്‍ക്കിസ്റ്റ്
സ്ഥാനാര്‍ത്ഥി കെ.ആര്‍.വിജയയുമാണ് പ്രധാന
പ്രതിയോഗികള്‍. താമര വിരിഞ്ഞു വരുന്നതിന്റെ
അനുരണനങ്ങള്‍ അണിയറയില്‍ നിന്ന് കേള്‍ക്കാന്‍
തുടങ്ങിയിട്ടുണ്ട്. 1996 ലെ കന്നി
അഡ്വ.തോമസ് ഉണ്ണിയാടന്‍ പ്രഗല്‍ഭനായ
ലോനപ്പന്‍ നമ്പാടനോട് പരാജയപ്പെട്ടു.
2001ല്‍ സി.പി.എം.ടി.ശശീധരനെ
പരാജയപ്പെടുത്തിയതുമുതല്‍ ഉണ്ണിയാടന്റെ
സ്വന്തം തട്ടകമായി മാറിയിരിക്കുകയാണ്
ഇരിങ്ങാലക്കുട.
വന്നു,കണ്ടു, കീഴടക്കി, എന്ന പഴമൊഴിയ്ക്കു
പുതിയ ഭാഷ്യം ചമച്ച്, ഇരിങ്ങാലകുടക്കാരുടെ
ഇഷ്ടാനിഷ്ട്ടങ്ങള്‍ കണ്ടറിഞ്ഞ്,
താഴെണ്ടിടത്ത് താഴ്ന്നും, ഉയരേണ്ടയിടത്ത്
പരമാവധി ഉയര്‍ന്നും,ഉണര്‍ന്നും ഇവിടവുമായി
ഇഴുകിച്ചേരുകയായിരുന്നു തോമസ് ഉണ്ണിയാടന്‍.
ആവശ്യം കണ്ടറിഞ്ഞ് പറന്നെത്തിയും,
പ്രതിയോഗികളെ നിരയുധനാക്കിയും അടവുകള്‍
പതിനെട്ടും പ്രയിഗിക്കാനുള്ള അങ്കചേകവന്റെ
പ്രാപ്തി നേടിയിരിക്കുന്നു ഈ ജനപ്രതിനിധി.
മാത്രമല്ല എന്ത് പ്രവര്‍ത്തിക്കുമ്പോഴും
തന്റെ ഉയര്‍ച്ചയ്ക്കുള്ള പഴുതുകളൊന്നും
തന്നെ പാഴാക്കാതുള്ള പ്രവര്‍ത്തനശൈലി
പ്രധാന പ്രത്യേകത തന്നെയായിരുന്നു. ഈ ആര്‍ജിതശൈലിയിലൂടെ
2006 ല്‍ സി.പി.എം.ഏരിയ സെക്രട്ടറി
സി.കെ.ചന്ദ്രനെ വന്‍ ഭൂരിപക്ഷത്തോടെ
പരാജയപ്പെടുത്തി. മാര്‍കിസ്റ്റ്
കോട്ടയായിരുന്ന ഇരിങ്ങാലക്കുടയില്‍ കേരള
കോണ്‍ഗ്രസ്സിന്റെ കുതിരകുളമ്പടി നാദം
ഉയരാനിടയായത്തിന്റെ നഖചിത്രമാണിത്.
തുറന്ന മനസ്സോടെ ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങിച്ചെല്ലാനുള്ള ആര്‍ജജവം ആദ്യമായി
പ്രവര്‍ത്തി പദത്തിലെത്തിച്ചത് ലോനപ്പന്‍
നമ്പാടനായിരുന്നു. അതിലദ്ദേഹം വിജയിക്കുകയും
ചെയ്തു. നമ്പാടനെ മാറ്റി
പരീക്ഷണത്തിനൊരുങ്ങിയപ്പോഴാണിവിടം മാര്‍കിസ്റ്റ്കാര്‍ക്ക്
നഷ്ടമായാത് എന്ന വാസ്തവം അംഗീകരിക്കാതെ
വയ്യ. എതിരാളികള്‍ക്ക്പോലും
സമ്മതനായിരുന്ന, ലാളിത്യത്തിന്റെ ഉടമയായ
നമ്പാടന്റെ മാര്‍ഗ്ഗം പിന്തുടരാന്‍
അവകാശികള്‍ ഇല്ലാതെ പോയി എന്നതാണ് ഈ പാര്‍ട്ടിയുടെ
ദുര്യോഗവും ഉറച്ച സീറ്റ് നഷ്ട പ്പെട്ട
ത്തിന്റെ ജ്യാളിതയും .
തന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും
ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതോടൊപ്പം
ഇരിങ്ങാലക്കുടയിലെ സാംസ്കാരിക
ശ്രോതസ്സുള്ള ജനങ്ങള്‍ക്കായി
പ്രയോജനപ്പെടുത്തുകയാണെന്ന കാഴ്ചപ്പാടോടെ
പ്രവര്‍ത്തിക്കാന്‍ ഉണ്ണിയാടന് സാധിച്ചു.
ജനശ്രദ്ധയാകര്‍ഷിച്ച തനിമയും മറ്റും പ്രകട
ഉദാഹരണങ്ങളാണ്. മാത്രമല്ല നിയോജക
മണ്ഡലത്തിനര്‍ഹമായ അവസരങ്ങളെല്ലാം പരമാവധി
നേടിയെടുക്കാന്‍ ശ്രമിച്ചു വിജയിച്ച
ജനപ്രതിനിധി എന്ന നിലയ്ക്കാണ് ജനങ്ങള്‍
നോക്കി കാണുന്നതെന്ന പ്രത്യേകത
കൂടിയുണ്ടദ്ദേഹത്തിന്. സ്കൂള്‍ ബസ്
സമ്മാനിക്കുമ്പോഴും, ഡ്രയ്നേജ് സിസ്റ്റം
പ്രവര്‍ത്തികമാക്കുമ്പോഴും തോമസ്
ഉണ്ണിയാടന്റെ എം.എല്‍.എ. ഫണ്ടിന്റെ
സാന്നിദ്ധ്യം അറിയിക്കാനും എപ്പോഴും
ബന്ധശ്രദ്ധനാണ്.
അഡ്വ.കെ.ആര്‍.വിജയ ഇരിങ്ങാലക്കുട നിയോജക
മണ്ഡല മത്സരത്തില്‍ അപരിചിതയാണെങ്കിലും,
ഇരിങ്ങാലക്കുടയെ സംബന്ധിച്ചിടത്തോളം
അന്യയല്ല. മുനിസിപ്പല്‍ ഭരണത്തില്‍ ലഭിച്ച
ഭരണപാടവവും, തിരിച്ചറിവും അവര്‍ തന്റെ
പ്രവര്‍ത്തനത്തില്‍ പലപ്പോഴും
പ്രകടമാക്കിയിട്ടുണ്ടെന്ന് കാണാന്‍ കഴിയും.
ജനങ്ങളുടെ കൂടെ നില്‍ക്കാന്‍ കഴിഞ്ഞ
ജനപ്രതിനിധികളെ കയ്യൊഴിഞ്ഞ ചരിത്രം
ഒരിക്കലും ഇരിങ്ങാലക്കുടക്കില്ല. അതുകൊണ്ടു
തന്നെ ഇവരില്‍ ആരാണ് പ്രതിനിധിയാകാന്‍
പോകുന്നതെന്ന് കണ്ടറിയാനിരിക്കുന്നതേയുള്ളൂ.
|