home  |   video  |  citizen journalist  |  exclusive  irinjalakuda 2020  |  contact  comments  |  irinjalakuda directory  |  features  |  classifieds  |  malayalam font

 


irinjalakuda NRI pages

 
 
Archives
April 25-30  Vol: 04
April 19-25  Vol: 03
April 11-18  Vol: 02
April 04-11 
Vol: 01
 
 
 
Ramesh Menon
 
Hometown: Pullur,Irinjalakuda

Now from:
Abu Dhabi
   
install malayalam font from here
for local informations, Irinjalakuda Directory


Submit Your Comment on this Article

 name    
 
 email
 
 contact number
 
 address
 
 comments/enquiry
 

 
 
 

 

 
     
     
 

April 11-18  Vol: 02

home    |  special NRI page

അക്കരെ നിന്ന് 

ഇരിങ്ങാലക്കുട പ്രവാസി പേജിനെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്ത എല്ലാ വായനക്കര്ര്‍ക്കും നന്ദി. ഇത് ഒരു വലിയ മാറ്റത്തിന്റെ ചെറിയ തുടക്കം മാത്രം. എന്നോടൊപ്പം നിങ്ങളും അതില്‍ ഒരു പങ്കാളിയായതില്‍ എനിക്ക് വളരെയധികം സന്തോഷം ഉണ്ട്. 

ആദ്യമായി കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവിനെയും സംഘത്തെയും പിടി കൂടിയ ഇരിങ്ങാലക്കുട ഡി വൈ എസ് പി പി കെ രണ്ജനെയും സോണി ഉമ്മന്‍ കോശിയെയും  പ്രവാസികളുടെ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തട്ടെ. ഇത്തരം നടപ്പടികളുംനാട്ടുകാരുടെ ഒത്താശയും കൂട്ടായ സഹകരണവും കൂടി ആയാല്‍, ഇരിങ്ങാലക്കുടയും പരിസ്സര പ്രദേശങ്ങളും ഭാവി കാലങ്ങളില്‍ മോഷ്ടാക്കള്‍ക്കും അസന്മാര്‍ഗിക പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ഒരു സുരക്ഷിത മേഖല അല്ല അന്ന് മുന്നറിയിപ്പ് നല്‍കി സമാധാനവും സുരക്ഷയും പ്രധാനം ചെയ്യും. ആയതിനാല്‍, എല്ലാ നാട്ടുകാരും, എന്തെങ്കിലും സംശായസ്പധകരമായ നീക്കങ്ങള്‍ കണ്ടാല്‍, ഉടനെ അത് പോലീസ്സ് കണ്ട്രോള്‍ റൂമില്‍ വിളിച്ചു അറിയിച്ചു തന്നാല്‍ ആവുന്ന വിധം നാടിനെ ആപത്തുകളില്‍ നിന്ന് രക്ഷിക്കുവാന്‍ മുന്നോട്ടു വരണം. 

പ്രവാസി പേജു അടുത്തതായി അഭിനന്ദനം അറിയിക്കുന്നത് വേളൂക്കര  പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളെ ആണ്. നിങ്ങളുടെ നൂറു മേനി വിളയിക്കുന്നതില്‍ വിജയം കൈ വരിച്ച പരിശ്രമം വളരെ അധികം ശ്ലാഘനീയം ആണ്. ഇത് കേരളത്തിലെ മറ്റു കുടുംബശ്രീ യൂനിട്ടുകള്‍ക്കും അംഗങ്ങള്‍ക്കും പ്രചോദനം ആവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 
 

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം എന്ന്നാ ഈ സൈറ്റിലൂടെ നാടിന്റെ  വികസ്സനത്തിനു ഉതകുന്ന കാര്യങ്ങള്‍    മറുന്നാട്ടില്‍ ‍വസിക്കുന്ന നമ്മള്‍ക്ക് അവിടെ ഇരുന്നു കൊണ്ട് ചെയ്യാന്‍ സാധിക്കും എന്ന്നാ വസ്തുതയാണ് നമ്മള്‍ ഈ ഉധ്യമത്തിലൂടെ ശ്രമിക്കുന്നത്. അതില്‍ നിങ്ങളുടെ പങ്കു തീര്‍ച്ചയായും ചെറുതല്ല. ഓരോ വായനക്കാരനും തന്നാലാവുന്ന വിധം അഭിപ്രായങ്ങളും പുരോഗമനപരമായ ആശയങ്ങളും, കത്തുകളിലൂടെ അറിയിച്ചു, ഞങ്ങളുടെ ഈ ശ്രമത്തെ പ്രോത്സാഹിപ്പിക്കണം. വെറും കാഴ്ചക്കാരും വായനക്കാരും ആയി പുറമേ മാറി നില്‍ക്കരുത്.

 

ഗള്‍ഫ്‌ നാടുകളില്‍ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം കലാലയങ്ങള്‍ ഈ ആഴ്ച വീണ്ടും തുറക്കുകയായി. വേനല്‍ ചൂട് ഓരോ ദിനം തോറും അതിക്രമിച്ചു വരുന്നു. നാട്ടിലെ അതി ശക്തമായ ചൂടും സൂര്യതാപവും ഒക്കെ ഒരു സൂചന ആണെങ്കില്‍, ഈ വേനലില്‍ ഗള്‍ഫ്‌ നാടുകളില്‍ സൂര്യതാപം കാരണം ഉള്ള ഒട്ടേറെ പ്രശ്നങ്ങള്‍ നിങ്ങള്ക്ക് ഈ വേനലില്‍ തീര്‍ച്ചയായും കേള്‍ക്കാം. ഒരു പ്രതിരക്ഷ എന്ന വണ്ണം, വായനക്കാര്‍ തീര്‍ച്ചയായും ധാരാളം വെള്ളം കുടിക്കുകയും, മറ്റു സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യണം.

 

നാട്ടില്‍ ഉത്സവ കാലം ആയി. നാട്ടിന് പുറമേ വസിച്ചുപോയകാലത്തെ ഉത്സവ സ്മരണകളെ അയവിറക്കുന്ന മറുനാടന്‍ മലയാളിക്ക് ഇന്ന് വെബ്‌ തീര്‍ച്ചയായും ഒരനുഗ്രഹം ആണ്. പ്രത്യേകിച്ചും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം പോലെ ഉള്ള സൈറ്റുകള്‍. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ചെറുതും വലുതും തരം തിരിവില്ലാതെ, അതിന്റെ പ്രാധാന്യം അനുസരിച്ച് നമ്മളിലേക്ക് എത്തിക്കുന്ന ഒരു കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നമ്മള്‍ക്ക് ഇത്തവണയും നല്ല ഒരു ഉത്സവ മേള ആസ്വദിക്കാം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്റെ സ്പെഷ്യല്‍ ആയ വെബ്‌ പേജ് ഇതോടകം പുറത്തു വന്നു കഴിഞ്ഞു. ഇത് നാട്ടില്‍ ഉള്ളവര്‍ക്കും പുറമേ ഉള്ളവര്‍ക്കും ഉത്സവ വിര്‍വരങ്ങള്‍ അറിയുവാനും ആഘോഷിക്കുവാനും വലിയ ഒരു അനുഗ്രഹം ആണ്. ഈശ്വര കൃപ കൊണ്ടുംഅധികാരത്തില്‍ ഇരിക്കുന്നവരുടെയും കാണികളുടെയുംആനതൊഴിലാളികളുടെയും പ്രത്യേക ശ്രദ്ധയോടും കാരുണ്യം കൊണ്ടും, ഇത്തവണ ഒരു ആന അപകട വിമുക്തമായ  ഒരു ഉത്സവ കാലം ആവട്ടെ എന്ന് പ്രത്യേകം പ്രാര്‍ഥിക്കുന്നു.  

രമേശ്‌ മേനോന്‍
അബുദാബി

11.04.2010

പരിചയപ്പെടുത്താം ഒരു ഇരിങ്ങാലക്കുട പ്രവാസിയെ - രമേശന്‍ നമ്പീശന്‍ ദുബായ്

ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം, അതിനു ശേഷം  കലാലയത്തില്‍ നിന്ന് പഠനവും, തുടര്‍ന്ന് ഡല്‍ഹിയില്‍ രണ്ടു വര്‍ഷം വിവിധ ജോലികള്‍. അവിടെ നിന്ന് ദുബായിലേക്ക് ജോലി തേടിയുള്ള മാറ്റം. ഈ കാലഘട്ടത്തിലോക്കെ മനസ്സില്‍ ഒരേ ഒരു ചിന്തയെ ഉണ്ടായിരുന്നു കളിവിളക്കുകളും ആട്ടവും ആട്ടക്കാരും. ആ ചിന്ത മരുഭുമിയില്‍ എത്തി ജോലിയും മറ്റു കാര്യങ്ങളും ഒക്കെ തരമായപ്പോള്‍ ഒരു കാട്ടു തീ പോലെ പടര്‍ന്നു. ആ കലാ വാസനയുടെ കാട്ടു തീ ഗള്‍ഫ്‌ രാജ്യങ്ങളിലെ പരമ്പരാഗത കലകളെ സ്നേഹിക്കുന്ന ആയിരിക്കണക്കിനു മലയാളി കലാ അസ്സ്വാധകര്‍ക്ക് ഒരു മരുപ്പച്ചയായിരുന്നു. പറഞ്ഞു വരുന്നത് മറ്റാരെയും പറ്റിയല്ല, ഇരിങ്ങാലക്കുടയില്‍ നിന്നുള്ള രമേശന്‍ നംബീശനെ പറ്റിയാണ്. കണ്ടാല്‍ ഒരു ഇരുപതു വയസ്സിനു മേല്‍ കൂടില്ല എന്ന് തോന്നിക്കുന്ന ആ കൃശഗാത്രന്‍ ഇന്ന് ഒരു വലിയ കൂട്ടായ്മയുടെ പ്രധാനിയാണ്. "തിരനോട്ടം" എന്ന പേരില്‍ അറിയപ്പെണ്ടുന്ന ഈ കൂട്ടായ്മ ഇന്ന് ഗള്‍ഫ്‌ രാജ്യങ്ങളില്‍ എല്ലായിടത്തും സുപരിചിതമാണ്.

 

എന്താണ് തിരനോട്ടം? 

 

പ്രവാസി മലയാളകള്‍ക്ക് തങ്ങള്‍ നാട്ടില്‍ കണ്ടു ആസ്വദിച്ചിരുന്ന കേരളത്തിന്റെ തനതു കലാ രൂപങ്ങളായ കഥകളി, കൂടിയാട്ടം, ചാക്ക്യാര്‍ കൂത്ത്‌, കേളി, തായമ്പകകൊമ്പ് പറ്റു,  സമ്പ്രദായ ഭജന എന്നിങ്ങനെ ഉള്ളവ കാണുവാനും അവയെ പറ്റി തനിക്കും തന്റെ വരും തലമുറക്കും ആ കലകള്‍ അന്യം നിന്ന് പോകാതെ അവയെ കുറിച്ച് കൂടുതല്‍ വിജ്ഞാനം ഉളവാക്കാന്‍ ഉള്ള ഒരു കൂട്ടായ്മ. അതില്‍ ഏറെ പ്രാത്യേകത എന്താണ് എന്ന് വച്ചാല്‍ ഇത് ഒരു "ലാഭം" നോക്കി കച്ചവട കണ്ണോടെ നടത്തുന്ന ഒരു പ്രസ്ഥാനമല്ല എന്ന  വസ്തുതയാണ്. ആയതിനാല്‍, ഈ കൂട്ടായ്മയില്‍, ഒരു തരത്തിലും ഉള്ള അധികാര വികേന്ദ്രീകരണവും നിശ്ചയിച്ചിട്ടില്ല. കലയെ സ്നേഹിക്കുന്ന എല്ലാവരും, കൂടി ചേര്‍ന്ന് തന്നാല്‍ ആവുന്ന വിധം തന്റെ ഭാഗത്ത്‌ നിന്ന് ഉള്ള പ്രയത്നം ഇതിന്റെ വളര്‍ച്ചക്കായി വിനിയോഗിക്കുന്നു. അത് തന്നെയാണ് "തിരനോട്ടം" ഇത്രയും ശക്തമായി മുന്നേറുവാന്‍ ഉള്ള പ്രധാന കാരണവും.

 

2007 ജനുവരി 26നു കലാനിലയം ഉണ്ണികൃഷ്ണന്റെ കഥകളിപദ  കച്ചേരിയോട്  കൂടി ആരംഭിച്ച ഈ ഉത്സവമേള, ഇപ്പോള്‍ എല്ലാ വര്‍ഷവും കളി ആരാധകര്‍ ആകാംഷയോടെ ഉറ്റു നോക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. ആ വര്ഷം തന്നെ, നാട്ടില്‍ അവധിക്കാലം ആഘോഷ്ക്കുന്ന കളി ആസ്വാധകര്‍ക്ക് വേണ്ടി, ഉത്സവക്കാലം ഇല്ലാത്ത സമയങ്ങളില്‍ കളി കാണാനും അതോടൊപ്പം മറ്റു പാരമ്പര്യ കലകള്‍, തങ്ങള്‍ക്കും തങ്ങളുടെ വരും തലമുറകള്‍ക്കും കണ്ടു മനസ്സിലാക്കുവാനും  ആയി ഡോക്ടര്‍ കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബുമായി കൂടി ചേര്‍ന്ന് "നളചരിതം രണ്ടാം ദിവസ്സം" എന്ന ആട്ടം അരങ്ങേറുകയും ഉണ്ടായി. ഇത് രണ്ടും വലിയ ഒരു കലാ ഉത്ബോധന യാത്രയുടെ തുടക്കമായിരുന്നു എന്ന് ആ സങ്കം ചെറുപ്പക്കാരും അത് കാണാന്‍ എത്തി ചേര്‍ന്ന ചെറിയ ഒരു കൂട്ടം കാണികളും മനസ്സിലാക്കിയിരുന്നില്ല . ആ മധുരസ്മരണകള്‍, ഒരു വായില്‍ നിന്ന് പല വായ, ഒരു മെയിലില്‍ നിന്ന് പല ഇമെയില്‍, അങ്ങനെ ആ വിജയകരമായ തുടക്കം ഇന്ന് ആയിരക്കണക്കിന് ആളുകളിലേക്ക്‌ എത്തി ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു.

 

ആദ്യത്തെ സംരംഭം പകര്‍ന്നു തന്ന ആത്മദൈര്യം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അറുപതാം വര്‍ഷ ആഘോഷ വേളയില്‍ ഇന്ത്യന്‍ കവുന്സിലുമായി കൂടി ചേര്‍ന്ന് "ഉത്സവം '07" എന്ന പേരില്‍ നാല് ദിവസ്സം യു എ യിലെ അബുദാബി, ദുബായ്, റാസ്‌ അല്‍ കൈമ  എന്നീ മൂന്ന് നഗരങ്ങളില്‍  നീണ്ടു നിന്ന ഒരു കളി മേള തന്നെ ആഘോഷിക്കുകയുണ്ടായി. വിപുലമായ പരസ്യ രീതികളോ, സ്പോന്സര്മാരോ ഇല്ലാതിരുന്നിട്ട് കൂടി വളരെ അധികം കളി ആസ്വധകരുടെ സാന്നിധ്യം ഇങ്ങനെ ഒരു തനി നാടന്‍ കലാ അവതരണം അവര്‍ വളരെ കാലമായി കാത്തിരിക്കുകയായിരുന്നു എന്ന വസ്തുതക്ക് ഉദാഹരണം ആയിരുന്നു. ഈ പരിപാടി കൂടി കഴിഞ്ഞതിനു ശേഷം തിരന്നോട്ടം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗള്‍ഫിലും കേരളത്തിലും വര്‍ഷത്തില്‍ ഒരിക്കല്‍ വിപുലമായ രീതില്‍ പരംബാരാഗത കലകള്‍ ഒരു കലാമേളയുടെ രൂപത്തില്‍ സ്ഥിരമായി നടത്തുവാന്‍ ആ ഉദ്യമം ചരിത്രത്തിന്റെ ഏടുകളില്‍ ഒരു കാരണമായി കൂടി ചേര്‍ന്നു.

 

2008 ഓഗസ്റ്റ്‌ 9-10 ദിവസ്സങ്ങളില്‍ അമ്മന്നൂര്‍ മാധവ് ചാക്ക്യാരുടെ സ്മരണാര്‍ത്ഥം ഇരിങ്ങാലക്കുടയില്‍ വച്ച് നടത്തിയ "സന്ഗീതനാട്ട്യാന്ജലി" എന്ന പരിപാടിയും വന്‍വിജയമായിരുന്നു. ഡിസംബര്‍ 2008 ഇല്‍ കഥകളി, കേളി, മേളപ്പദം, തായമ്പക, കൂത്ത്‌ എന്നീ കലകളുടെ അവതരണവും അവയെപ്പറ്റി പ്രഗല്‍ബരായ കലാകാരന്മാരുടെ പ്രഭാഷണങ്ങളും മുഖാമുഖം പരിപാടിയും 2008 ഇലെ തിരന്നോട്ടം പരിപാടിക്ക് കൊഴുപ്പ് കൂട്ടി. കലാമണ്ഡലം രാമന്‍കുട്ടി ആശാന്‍, കലാമണ്ഡലം ഗോപി ആശാന്‍, സദനം കൃഷ്ണന്‍കുട്ടി, കലാനിലയം ഉണ്ണികൃഷ്ണന്‍, അമ്മാനൂര്‍ കുട്ടന്‍ ചാക്ക്യാര്‍ എന്നിവര്‍ ആ വര്ഷം ദുബായില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തു.

ആദ്യ രണ്ടു വര്‍ഷ കാലങ്ങളിലെ പ്രേക്ഷകരുടെ നിസ്സീമമായ സഹകരണവും സാനിധ്യവും, തിരന്നോട്ടം 2009 തീര്‍ത്തും പുതിയ മേഖലകളിലേക്ക് കടന്നു ചെല്ലുവാന്‍ അതിന്റെ ഭാരവാഹികള്‍ക്ക് പ്രചോദനമായി. 2009 ഓഗസ്റ്റ്‌ 8നു തിരനോട്ടം അതിന്റെ വാര്‍ഷിക പരിപാടികളുടെ ഭാഗമായി പദ്മ ശ്രീ കലാമണ്ഡലം ഗോപി ആശാനെയും പദ്മ ശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരെയും ആദരിക്കുകയും അവരുല്‍പ്പാടെ, ചെര്‍പ്ലശ്ശേരി ശിവന്‍, കേളി, കലായ്മാമണി മന്നാര്‍ഗുടി എ ഈശ്വരന്‍, കൂടാതെ കേരളത്തില്‍ തന്നെ പ്രത്യേകത ഇതിനോടകം ആകര്‍ഷിച്ചിട്ടുള്ള കോട്ടയം സ്റ്റൈല്‍ കഥകളി, എന്നിവയും, അഭിമുഖങ്ങളും സംവാദങ്ങളും, കൂടാതെ നിവാതകവചകാലകെയവധം കളിയും നടത്തുവാന്‍ കഴിഞ്ഞു. 2009 november 26 മുതല്‍ 29 വരെ ഈദ്‌ ദിവസ്സങ്ങളില്‍ നടന്ന "ഉത്സവം 2009" പോയ രണ്ടു വര്‍ഷങ്ങളേക്കാളും ഗംഭീരമായിരുന്നു.  ഇങ്ങനെ ഒരു കലാ മേള നടക്കുന്നു എന്നറിഞ്ഞത് മുതല്‍ തന്നെ ഇതിനെ പറ്റി അന്വേഷണങ്ങളും താല്പര്യം ഉളവാക്കി മുന്നോട്ടു വന്നു പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായ കലാ പ്രേമികളുടെ ആവേശം ഒന്ന് പറയേണ്ടത് തന്നെയാണ്. "ഇന്റര്‍നാഷണല്‍ കൂടിയാട്ടം ആന്‍ഡ്‌ കഥകളി ഫെസ്റ്റിവല്‍" എന്ന് അനുയോജ്യമായി പേര് നല്‍കിയ ആ പരിപാടി കാണുവാന്‍ കാലത്ത് തന്നെ ഹാള്‍ തിങ്ങി നിറഞ്ഞു എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. ഇതേ കാരണം തന്നെ 2010 ഇല്‍ ഇതിലും ഗംഭീരമായി നടത്തുവാന്‍ ഉള്ള ഒരിടം എങ്ങനെ കണ്ടെത്തും എന്നുള്ള ആശങ്കയിലാണ് തിരന്നോട്ടം പ്രവര്‍ത്തകര്‍ ഇപ്പോള്‍. ശ്രീ നെല്ലിയോട് വാസുദേവന്‍‌ നമ്പൂതിരി, അമ്മന്നൂര്ര്‍ കുട്ടന്‍ ചാക്ക്യാര്‍, കലാമണ്ഡലം സങ്കര വാര്യര്‍ എന്നെ കലാകാരന്മാരെ ആദരിക്കുകയും അവരുടെ കഴിവുകള്‍ കളി ആസ്വാധകര്‍ക്ക് ഈ മറുനാടന്‍ വേദിയിലൂടെ ആസ്വദിച്ചു ആനന്ദിക്കുവാന്‍ ഉള്ള അവസ്സരം ഉണ്ടായി. ഇതിനോടകം തന്നെ തിരനോട്ടം "കഥകളിപദങ്ങള്‍" എന്ന ഒരു ഗ്രന്ഥവും പ്രസിദ്ധീകരിക്കുകയുണ്ടായി. 

 

കഥകളിയും പാരമ്പര്യ കലകളെയും പറ്റി പഠിക്കുവാനും മനസ്സിലാക്കുവാനും ആയി ദുബായി കേന്ദ്രീകരിച്ചു മൂന്ന് മാസ്സത്തില്‍ ഒരിക്കല്‍ ഒരു പഠന ക്ലാസ്സ്‌ ഇപ്പോള്‍ തിരനോട്ടത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്. കൂടാതെ വളര്‍ന്നു വരുന്ന കലാകാരന്മാരെ കണ്ടെത്തി അവര്‍ക്ക് കേരളത്തില്‍ പത്തു വ്യത്യസ്ത വേദികളില്‍ കളി അവതരീപ്പിക്കുവാനും കൂടെ ഒരു ചെറിയ സാമ്പത്തിക സഹായവും  എല്ലാ വര്‍ഷവും നല്‍കാന്‍ ഉള്ള പദ്ധതി ഇതോടകം തുടങ്ങി കഴിഞ്ഞു. കലാമണ്ഡലം പ്രദീപിനാണ് ആണ്  2008 ഇല്‍ ഈ പഠന സ്കോളര്‍ഷിപ്പ് ആദ്യമായി സ്വീകരിക്കുവാന്‍ ഉള്ള ഭാഗ്യം ലഭിച്ചത്. സദനം ഭാസിയാണ് 2009 ഇല്‍ ഈ അസുലഭ ഭാഗ്യം ലഭിച്ച മറ്റൊരു കലാകാരന്‍. ഇവിടെയും തീരുന്നില്ല "തിരനോട്ടം" എന്ന രമേശന്‍ നംബീശന്റെയും കൂട്ടുകാരുടെയും കലയെ വളര്‍ത്തുവാന്‍ ഉള്ള ആവേശം. ഇതോടകം കളിയരങ്ങില്‍ പ്രായം കൊണ്ടോ മറ്റു കാരണങ്ങളാലോ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്മാരെ കണ്ടെത്തി, അവര്‍ക്ക് മാസം തോറും 1000 രൂപ ഒരു സഹായ നിധിയായി നല്‍കുകയും ഈ കൂട്ടായ്മയിലൂടെ അവര്‍ ഈ വര്ഷം മുതല്‍ തുടങ്ങിയിരിക്കുന്നു.  

 

 

ഒരു കലാ പോഷണ സംഘടനയെ പറ്റി ഇത്രയും എഴുതാന്‍ കാരണമായത് അതിനു പിന്നില്‍ ആത്മാര്‍ഥതയോടെ പരിശ്രമിച്ച ഈ ചെറുപ്പക്കാരന്റെ വിജയം ഒന്ന് മാത്രമാണ്. കഥകളിയെ പ്രേമിച്ചു നടന്നു ആ കലയും മറ്റു കേരളീയ പാരമ്പര്യ കലകളും അതിന്റെ തനതു രൂപത്തില്‍ ഇന്ന് ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഉള്ള കലാ സ്നേഹികളുടെയും അല്ലാത്തവരെയും മനസ്സില്‍ വേരുറപ്പിക്കാന്‍ കഴിഞ്ഞ ഈ ചെറുപ്പക്കാരനെയും അതിനു പുറകിലുള്ള അദ്ധേഹത്തിന്റെ കഠിന പരിശ്രമത്തിന്റെയും കഥകള്‍  മറ നീക്കി പുറത്തു കൊണ്ട് വരാന്‍ ഇനിയും വൈകരുത് എന്ന് എനിക്കും അദ്ധേഹത്തെ അടുത്തറിയുന്ന പലര്‍ക്കും ഇതോടകം തോന്നിയിരുന്നു.  സംഘടനാവൈഭവത്തിന്റെ അനിത സാധാരണമായ കഴിവുകള്‍ എല്ലാ അര്‍ത്ഥത്തിലും പുറത്തെടുത്തു ഒരു വലിയ ആസ്വാദക സംഗമത്തിന്റെ മാറ്റൊലികള്‍ ഗള്‍ഫ്‌ രാജ്യങ്ങളിലും നാട്ടിലും ഒരു കൂട്ടം തിരമാല പോലെ വീണ്ടും വീണ്ടു ആഞ്ഞടിച്ച പ്പോള്‍  ഉയര്‍ന്നു വന്ന അപേക്ഷകളുടെ ഫലമാണ് ഈ പ്രവാസിയെ പറ്റി ഒട്ടു വൈകാതെ ഇരിങ്ങാലകുട ലൈവ് ഡോട്ട് കോമിലൂടെ എഴുതുവാന്‍ എനിക്ക് പ്രോത്സഹനമായത്.  കടലിനെ നമ്മള്‍ എത്രകണ്ടാലും മതിവരുമോ, അതെ പോലെ തന്നെ ഈ ചെറുപ്പക്കാരന്റെ പ്രവര്‍ത്തികളും അദ്ദേഹം തുടങ്ങി വച്ച തിരന്നോട്ടം എന്ന പ്രസ്ഥാനത്തിലൂടെ നമ്മള്‍ കാത്തിരിക്കുന്ന കലാമേളകളും.

 

ഇരിങ്ങാലക്കുട നിവാസിയായ രമേശന്‍ നംബീശന്റെ മാതാപിതാക്കള്‍ നാട്ടിലും, ഒരു സഹോദരന്‍ ഇവിടെ ദുബായിലും ഏക സഹോദരി വിവാഹാനന്തരം സകുടുംബം യുകെയിലും വസിക്കുന്നു. രമേശന്‍ നംബീശനെ പറ്റിയോ തിരന്നോട്ടം എന്ന ഈ സങ്കടനയെപ്പറ്റി കൂടുതല്‍ അറിയണം എന്നുണ്ടെങ്കില്‍ താഴെ കാണുന്ന വിലാസ്സങ്ങളില്‍ ബന്ധപ്പെടാം. 

Mobile :  00 971 50 7760410 (UAE number)
        00 91 92 498 00 700 (Kerala contact number for Thirannottam representative)

Email : thiranottam@gmail.com    website: www.thiranottam.com

മറുനാടന്‍ വിശേഷങ്ങള്‍

 

ഈ പംക്തിയിലൂടെ നാട്ടിന് പുറത്തു പ്രവാസ്സ ലോകത്ത് നടക്കുന്ന കാര്യങ്ങളുടെ ചെറിയ ഒരു അവലോകനം ആണ്. അതില്‍ പ്രധാനമായി ഇന്ന് എഴുതുവാനുള്ളത് ഇന്ത്യന്‍ രൂപയുടെ മൂല്യ വര്‍ധനയും അത് ഇവിടെയുള്ള സാധാരണ തൊഴിലാളികളെ എത്രത്തോളം ബാധിക്കുന്നു എന്ന കാര്യാമാണ്. ഓരോ ആയിരം രൂപയ്ക്കു 72 ദിര്‍ഹാംസ് മാത്രം വേണ്ടിയിരുന്ന സ്ഥാനത്ത് ഇന്ന് 83 ദിര്‍ഹാംസിലതികം ചില ദിവസ്സങ്ങളില്‍ കൊടുക്കണം. ഇത് താഴെക്കിടയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ പല തൊഴിലാളികളെയും വളരെ അധികം ബുദ്ധിമുട്ടില്‍ ആക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലയിളവില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യ വര്‍ധന 11.5% ആണ് എന്നുള്ളത്  സ്തുത്യര്‍ഹാമാണ്  എങ്കിലും നാട്ടിലും മറുനാട്ടിലും കൂടിയ ചിലവുകള്‍ സാധാരണ ജനതയെ ചില്ലറയല്ല ബുദ്ധിമുട്ടില്‍ ആക്കിയിട്ടുള്ളത്. 

 

 ചെറിയ ഒരു  അവധിക്കാലത്തിനു ശേഷം ഗള്‍ഫ്‌ രാജ്യങ്ങളിലെ ഒട്ടു മിക്ക കലാലയങ്ങളും ഈ ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. അബുദാബിയിലെ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും നല്ല സ്കൂള്‍ തേടി ഉള്ള ഓട്ടത്തിന്റെ  ഒരു വര്‍ഷമായിരുന്നു ഇത്. പുതിയ ക്ലാസ്സുകളില്‍ ചേര്‍ക്കണം എന്നുണ്ടെങ്കില്‍ ലോട്ടറിയിലൂടെയോ അഥവാ ഉന്നത ബന്ധങ്ങളിലൂടെയോ മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു അവസ്ഥാ വിശേഷം. വരും വര്‍ഷങ്ങളില്‍ പുതിയ കലാലയങ്ങളും ക്ലാസ്സ്‌ മുറികളും തുടങ്ങി ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ പരമാവധി ശ്രമിക്കാം എന്നാണ് ഇവിടത്തെ അധികൃതര്‍ നല്‍കിയിട്ടുള്ള ഉറപ്പുകള്‍ സൂചിപ്പിക്കുന്നത്. വര്‍ധിച്ച ഫീസും മറ്റു ചിലവുകളും കൂടി കണക്കിലെടുത്താല്‍ ഇന്ന് സാധാരണക്കാരന്റെ മക്കള്‍ക്ക്‌ മികച്ച രീതിയില്‍ ഉള്ള വിദ്യ അഭ്യസ്സിക്കണമെങ്കില്‍ നാട് തന്നെ ശരണം. എന്തായാലും കാത്തിരുന്നു കാണാം.

 

വര്‍ധിച്ചു വരുന്ന വാഹന അപകടങ്ങള്‍ കുറക്കുന്നതിനു വേണ്ടി യു എ യി, ഒമാന്‍, തുടങ്ങി മറ്റു ഗള്‍ഫ്‌ രാജ്യങ്ങളിലോക്കെയും ഉള്ള പോലീസ് അധികാരികള്‍ കര്‍ശന്ള നിയമങ്ങള്‍ കൊണ്ട് വന്നു തുടങ്ങി. വാഹനം ഓടിക്കുമ്പോള്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, അതിവേഗത, സിഗ്നലുകള്‍ ശ്രദ്ധിക്കാതെ ഇരിക്കുക, കാല്‍ നട യാത്രക്കാര്‍ക്ക് പ്രാധാന്യം കൊടുക്കാതിരിക്കുക എന്നിവയെല്ലാം വലിയ പിഴ കൊടുക്കേണ്ടി വരാവുന്ന രീതിയില്‍ കൊണ്ട് വന്നു ഈ കുറ്റങ്ങളില്‍ നിന്ന് ഡ്രൈവര്‍മാരെ പിന്തിരിപ്പിക്കാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു.

 

രസകരമായ മറ്റൊരു നിയമവും ഷാര്‍ജ പോലീസ് ഈയിടെ കൊണ്ട് വന്നു. ലുങ്കി ഉടുത്തു പുറമേ കറങ്ങി നടക്കരുത് എന്നാണു ഈ നിയമ അനുശാസ്സിക്കുന്നത്. പ്രധാനമായും ലേബര്‍ കാമ്പുകളെ ചുറ്റിപറ്റി ആണെങ്കിലും, അളവില്‍ കൂടുതല്‍ കാണിച്ചു കൂട്ടാനുള്ള നമ്മുടെ ഒരു ചെറിയ കൂട്ടം ജനതയുടെ കാണിച്ചുകൂട്ടലിനു  ഇത് കടിഞ്ഞാന്‍ ഇടും എന്നുള്ളത് തീര്‍ച്ച.

 

പ്രവാസ്സ ലോകത്ത് നിന്ന് ഒരു ചിത്രം

 image credit: Ramesh Menon

കറ്റാര്‍ വാഴയും, തുളസിയും തെച്ചി പൂവും എല്ലാം ചുട്ടു പൊള്ളുന്ന ഈ മരുഭൂമിയിലെ ചെറിയ ഒരു ബാല്കണിയില്‍ വിരിയിച്ചു എടുക്കാം എന്നുണ്ടെങ്കില്‍ കൂട്ടായ്മയോടെ ഇരിങ്ങാലക്കുട 2020 തീര്‍ച്ചയായും ഒരു സ്വപ്നമായി ഒതുങ്ങുകയില്ല എന്ന് ഈ ചിത്രം നമുക്ക് സൂചന തരുന്നു. അതില്‍ നിങ്ങളുടെ പങ്കു വളരെ വലുതാണ്‌.  പ്രവാസി പേജിലൂടെ നിങ്ങളുടെ ആശയങ്ങള്‍ ഞങ്ങളെ അറിയിക്കൂ. 

കൂടാതെ:
 

നിങ്ങള്‍ എടുത്ത പ്രവാസ്സ ലോകത്ത് നിന്നുള്ള ഫോട്ടോസ് Passionate Photographers എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍  ചേര്‍ന്ന് പോസ്റ്റ്‌ ചെയ്യൂ. അതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഫോട്ടോ ഞങ്ങള്‍ വാര്‍ത്ത‍ പ്രാധാന്യത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. ഓരോ ഫോട്ടോ ും പ്രത്യേകം അടിക്കുറിപ്പും ആവുമെങ്കില്‍ അതിനോട് ചേര്‍ന്ന് ഉള്ള വിവരണങ്ങളും പ്രധാനമായും കൊടുത്തിരിക്കണം. നിങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും akkareninnu@irinjalakudalive.com എന്ന ഇമെയില്‍ വിലാസ്സത്തിലും അയച്ചു തരാം.

 


internet casino free counters

Archives
April 25-30  Vol: 04
April 19-25  Vol: 03
April 11-18  Vol: 02
April 04-11 
Vol: 01

   location    :  Abu Dhabi
   Image by  :  Ramesh Menon
   Date         : April 11th 2010

 SocialTwist Tell-a-Friend

 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  download malayalam font    

© 2010. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.